ഒരുപാട് തിരക്കിട്ടാണ് അന്നയാള്‍ വീട്ടില്‍ നിന്നിറങ്ങിയത് .ഫോണില്‍ കാര്യമായി ആരോടൊക്കെയോ സംസാരിച്ചുകൊണ്ട് ബൈക്കില്‍ കയറവേ 6 വയസുള്ള മകന് ഓടി വന്നു പറഞ്ഞു ."ഡാഡി വണ്ടി ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് ടീച്ചര്‍ പറഞ്ഞിട്ടുണ്ട്" ."പോട്ടെടാ കുട്ടൂസാ ഡാഡിക്ക് ഒരു പാട് തിരക്കില്ലേ ആട്ടെ കുട്ടൂസനെന്താ ഡാടീ കൊണ്ടുവരേണ്ടേ ?
'."പളുങ്ക് ഗോട്ടികള്‍ ,നല്ല രസമാ അവ കാണാന്‍ "."ശരി കൊണ്ട് വരാട്ടോ ഡാഡി പോട്ടെ "ശരി ടാറ്റാ ...".ടൌണിലെ ഒരു ഷോപ്പില്‍ നിന്നും അയാള്‍ ഒരു പേയ്ക്ക് പളുങ്ക് ഗോട്ടികള്‍ വാങ്ങി കമ്പിനിയിലേക്ക് പുറപ്പെട്ടു.ഇടയ്ക്ക് കീശയിലെ ഫോണ്‍ തുരു തുരാന്നു മുഴങ്ങി .ഫോണ്‍ അറ്റണ്ട് ചെയ്ത് അയാള്‍ കവലയിലേക്കു കടന്നു .സംസാരം മുറുകവേ ആ വളവില്‍ വെച്ചയാള്‍ തിരക്കില്ലാത്ത ലോകത്തിലേക്ക് യാത്രയായി ,മകന് കൊടുക്കാനായി വച്ച പളുങ്കുഗോട്ടികള്‍ അയാള്‍ക്ക് അലങ്കാരമായി. അപ്പോഴും റോഡില്‍ക്കിടന്നു ആ മരണമണി മുഴങ്ങുന്നുണ്ടായിരുന്നു ....മറ്റൊരാള്‍ക്കുവേണ്ടി ...
പല അപകടങ്ങളിലും മൊബൈല്‍ ഫോണ്‍ വില്ലനാകുന്നു.
മറുപടിഇല്ലാതാക്കൂmobile durupayogam nirthuka
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് ,നല്ല സന്ദേശം...ആശംസകൾ!!
മറുപടിഇല്ലാതാക്കൂ