Powered By Blogger

Introduction

എല്ലാവര്‍ക്കും ഈ കൊച്ചു ബ്ലോഗിലേക്ക്‌ സ്വാഗതം

2011, നവംബർ 27, ഞായറാഴ്‌ച

നിമിഷങ്ങള്‍ ...

എല്ലാം വളരെ പെട്ടന്നായിരുന്നു .ഒന്ന് കണ്ണുചിമ്മി തുറക്കുന്നതിനുമുന്പേ  എല്ലാം കഴിഞ്ഞിരുന്നു .അവിടെ നിന്നും സ്വപ്നങ്ങളുടെയും മോഹങ്ങളുടെയും പ്രതീക്ഷകളുടെയും ചിറകുകള്‍ അറ്റമില്ലാത്ത ആകാശത്തേക്ക് പറക്കുന്നത് കാണാമായിരുന്നു .ഹോ കഴിഞ്ഞു പോയ ആ നിമിഷം എത്ര വേദനാജനകമായിരുന്നു .കുറച്ചു നിമിഷങ്ങള്‍ക്ക് മുന്‍പ് അവള്‍ സ്വപ്നത്തില്‍ കൂടി ചിന്തിച്ചിട്ടുണ്ടാവില്ല വരാനിരുന്ന ആ വിപത്തിനെ കുറിച്.എന്തെല്ലാം കണക്കുകൂട്ടലുകലായിരിക്കും പിഴച്ചത് ...
              വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് പറയുന്നത് എത്ര ശരിയാണ് .തൊട്ടടുത് സീബ്രാ ലൈനും ട്രാഫിക് കണ്ട്രോള്‍ സ്വിട്ച്ചും ഉണ്ടായിരുന്നിട്ടു പോലും അതുപയോഗിക്കാതെ സ്റ്റോപ്പില്‍ നിര്‍ത്തിയ ബസിനു മുന്നില്‍ കൂടി തന്നെ ആപത്തിലേക് ആ പ്രിയ സഹോദരി എടുത്തു ചാടി !!.ജീവിതം എത്ര ക്ഷണികമാണല്ലേ.. ഒരുപാട് ഭ്രമിപിച് ഒന്നാസ്വദിക്കുന്നതിനു മുന്‍പേ കൈവിട്ടു പോകുന്ന പളുങ്ക് പാത്രമാണ് ജീവിതം...
       അല്ലെങ്കിലും പൊതുവേ നാം മലയാളികള്‍ അങ്ങനെയാണ് .നമുക്കെല്ലാം വേണം എന്നാല്‍ ഒന്നുമൊട്ടും വേണ്ടാതാനും .ഓവര്‍ ബ്രിഡ്ജ് ഉണ്ടെങ്കിലും റെയില്‍ പാളം മുറിച്ചു കടന്നില്ലെങ്കില്‍ നമുക്ക് വല്ലാത്തൊരു അസസ്ത്വതയാണ് ,അതും വണ്ടി വരുന്ന നേരത്ത് തന്നെ വേണം !.പൊതു ടോയ്ലെട്ടുകലുണ്ടെങ്കിലും നമുക്ക് മൂത്രം പോകാന്‍ റോഡരികുകളോ നടപാതകളോ തന്നെ വേണം .തുപ്പരുതെന്ന് പറഞ്ഞാല്‍ തുപ്പി നശിപ്പിചിരിക്കും .പുകവലിക്കരുതെന്ന് പറഞ്ഞാല്‍ വലിചിരിക്കും .ഹെല്‍മറ്റിടാന്‍ പറഞ്ഞാല്‍ നമുക്കൊരു പുച്ച്ചമാണ് ,ഇവനാരെടാ ഇതു പറയാന്‍ നിനക്കൊക്കെ പൈസ പിടിക്കാന്‍ വേണ്ടിയല്ലേ ഈ നിയമം എന്നാ മട്ടിലാണ്‌ കളി .എത്ര വിദ്യഭ്യാസമുള്ളവനും നമ്മുടെ നാട്ടില്‍ കൂതരകളും മറുനാട്ടില്‍ മിസ്റ്റര്‍ പെര്‍ഫെക്ടുമാണു.നാം മല്ലൂസ് ഇങ്ങനെയാണ് എല്ലാം വിപരീതമയെ ചെയ്യൂ .നെഗറ്റീവ് ഇഷ്ടപ്പെടുകയും മറ്റുള്ളവരുടെ വേദനകള്‍ ആഘോഷമാക്കി മാറ്റുകയും ചെയ്യുന്നവര്‍
         വിചാരിച്ചു കഴിഞ്ഞാല്‍ നാം നടത്താത്ത ഒന്നുമില്ല .ഉദാഹരണം കള്ളുകുടിയിലെ ഒന്നാം സ്ഥാനം .മത്സരമാല്ലായിരുന്നോ കുടിച്ചു ജയിക്കാന്‍ !!! ഈ ഒത്തൊരുമ നമുക്ക് നമ്മുടെ നാട് നന്നാക്കാനെടുത്തു കൂടെ ...അനീതികള്‍കെതിരെ ശബ്ദമുയര്തിക്കൂടെ ...ശുചിത്വ കേരളം സുന്ദര കേരളം വാക്കിലോതുക്കാതെ നടപ്പിലാക്കിക്കൂടെ ......  

നോട്ട്  : എന്തോന്ന് ഒന്ന് പോടേ....ഇവനാരെടാ ഞങ്ങളെ ഉപദേശിക്കാന്‍ വന്നിരിക്കിന്നു എന്നും പറഞ്ഞു ഞമ്മളെ ആപ്പിലാകുമോ മല്ലൂസ് ............!!!!!!!!!!

2011, ഒക്‌ടോബർ 12, ബുധനാഴ്‌ച

നഷ്ട സ്വപ്‌നങ്ങള്‍

......മനസിലെ ചില മുറിവുകള്‍ അതിടയ്കിടയ്ക്കെ നീറ്റിക്കൊണ്ടിരിക്കും.മനസ്സിനെ വല്ലാതെ ആട്ടിയുലക്കും .ജീവിതത്തിലെപ്പോഴും നാം ഒന്ന് വിചാരിക്കും അതിനെക്കുറിച് സ്വപ്നം കാണും ,വന്‍ പ്രതീക്ഷകളര്‍പ്പിക്കും ...പക്ഷെ ഒടുവില്‍ നടക്കുന്നത് മറ്റൊന്നും .കാലം അങ്ങനെയാണ് ചിലപ്പോള്‍ നമ്മെ വല്ലാതെ അങ്ങ് സ്നേഹിച്ചു കളയും ചിലപ്പോ ..........
     ജീവിതത്തില്‍ ഏവരും ഇഷ്ടപ്പെടുന്ന കാലമാണ് കോളേജു കാലഘട്ടം .ഞാന്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ദിവസവും യാത്ര ട്രെയിനിലായിരുന്നു ഞാന്‍ മാത്രമല്ല കൂടെ ചെറിയ ഒരു ഗാങ്ങും ഉണ്ടായിരുന്നുട്ടോ .ഞങ്ങള്‍ രാജന്‍ എന്ന് വിളിക്കുന്ന ബിനോയ്‌ ,ചട്ടുകാലനാണ് പക്ഷെ മനോഹരമായി പാടാനും ഗിട്ടാര്‍വായിക്കാനുമറിയാ.പിന്നെ മായ ഒരു കൊച്ചു സുന്ദരി ..അവളെന്റെ അടുത്താണിരിക്കല്‍.കുട്ടു ,സുട്ടു പഠിപ്പിസ്റ്റുകള്‍ അഥവാ ബുജികള്‍ .കൂട്ടത്തില്‍ കുറച്ചു ഗ്ലാമര്‍കൂടുതലുള്ളത് ഞാനായിരുന്നു (അഹംഭാവം ).ഞങള്‍ അടിച്ചു പൊളിച്ചു തമാശയോക്കെ പറഞ്ഞു ആര്‍ത്തുല്ലസിച്ചായിരുന്നു യാത്ര .മായ അവളോടെനിക്കു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു .അതു  പിന്നെ വളര്‍ന്നു പ്രണയമായി .അവളുടെ ചിരി, കുസൃതിയോടുള്ള നോട്ടം, എന്റെ അടുത്തുള്ള സ്വാതന്ത്രം ഇതൊക്കെ എന്റെയുള്ളിലെ അനുരാഗത്തിന്റെ ആഴം കൂട്ടി .ദിനപ്രതി അത് വളര്‍ന്നു കൊണ്ടേയിരുന്നു .എനിക്കവളോടുള്ള പ്രണയം പരസ്യമായ രഹസ്യമായിരുന്നു ,അവള്കൊഴികെ.
     വര്‍ഷം  രണ്ടു കഴിഞ്ഞു ഇതുവരെ ഞാനെന്റെ പ്രണയം വെളുപ്പെടുത്തിയിട്ടില്ല.എപ്പോള്‍ അതിന്റെ സമയമായി ഇല്ലെങ്കില്‍ അവളെയെനിക്ക് നഷ്ടപ്പെട്ടാലോ ....?കോളേജു ഡേക്ക് തലേന്ന് രാജന്‍ എനിക്കവളുമായി സംസാരിക്കാന്‍ ഒരവസരമുണ്ടാക്കി .ഞാന്‍ അവളെ മെല്ലെ വാതിലിനടുത്തേക്ക് വിളിച്ചു."എന്താടാ ഇത്ര രഹസ്യമായി  പറയാനുള്ളത് "
"അത് മായ ....പിന്നെ "
"നീ ആകെ  അപ്സെട്ടായിരിക്കുന്നല്ലോ 
അത് ...മായ എനിക്കൊരു കാര്യം ചോദിക്കാനുണ്ടായിരുന്നു
"ഉം എന്താ ചോദിച്ചോ "
ശരീരത്തിനാകെ ഒരു തരിപ്പ് .എപ്പോളെനിക്ക് ശരീരെത്തിലെ  ഓരോ സ്പന്ദനങ്ങളും വ്യക്തമായി തിരിച്ചറിയാം .നാവ് പൊന്തുന്നില്ല ഒടുവില്‍ ഞാന്‍ വിക്കി വിക്കി അവളോട്‌ ചോദിച്ചു "do u love me?
'
"what what you mean ,whats wrong with you?'
"not joking its really pls tell doyou love me?"
എന്താടാ ഇത് ഞാന്‍ നിന്നെയങ്ങനെ കണ്ടിട്ടേയില്ല .നിന്നെ എന്റെ സ്വന്തം സഹോദരനായിട്ടാണ് ഞാന്‍ കാണുന്നത് ഒരിക്കലും മറ്റൊരു രീതിയില്‍ നിന്നെ ഞാന്‍ കണ്ടിട്ടേയില്ല ..നീ നീ എന്നെയൊന്നു മനസിലാക്ക്...." ഞാനാകെ കാറ്റ് പോയ ബലൂണ് പോലെയായി 
"നീ മറ്റാരെയെങ്കിലും ..."
എസ് ഐ ലവ് രാജന്‍ 
"രാജനോ എന്ത് കണ്ടിട്ടാ നീ ..."
"he is very talented .really talented &he have a beautiful heart"
ഇതും പറഞ്ഞു അവള്‍ അകത്തേക്ക് പോയി.അവളുടെയൊരു വളിച്ച ഇംഗ്ലീഷ് .ഞാനാകെ തകര്‍ന്നു പോയി  .അപ്പോള്‍ രാജന്‍ ഓടി വന്ന്‍ ചോദിച്ചു "എന്തായടാ "എനിക്കങ്ങോട്ട് സകല ദേഷ്യവും വന്നു സാമദ്രോഹി കൂടെ നിന്ന് ചതിചെല്ലടാ  കഴുതേ .....മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയെന്നു കേട്ടിട്ടെയുള്ളൂ എപ്പോ അത് അതെനിക്കിട്ടെന്നെ ആയിപ്പോയല്ലോ ദൈവമേ എന്നോട് ഈ ചതി വേണ്ടായിരുന്നു .നിനക്കറിയാമോ അവളില്ലേ ഒരു ഉളുപ്പുമില്ലാതെ ഏത്ര പഴം പൊരിയും ബോണ്ടയുമാ വാങ്ങിക്കഴിച്ചേ .....എന്നിട്ടും .....നേരെ മറിച് അവന്റെ മുഖത്ത് പൊട്ടന് ലോട്ടറിയടിച്ച സന്തോഷം ഞാന്‍ കണ്ടു .ഹും കുരങ്ങന്റെ കൈയില്‍ പൂമലെ കിട്ടിയ പോലെയായിപ്പോയി ഇത് (ആത്മഗതം )
അവനു ബെസ്റ്റ് വിഷസ് പറഞ്ഞു തിരിച്ചു നടക്കുമ്പോള്‍ ഞാന്‍ ഒരു ശപദം എടുത്തു "ഇനി മേലാല്‍ ഒരു പെണ്ണിനും ഒന്നും വാങ്ങിക്കൊടുക്കില്ല ഇത് സത്യം സത്യം സത്യം "
വാല്‍ക്കഷ്ണം :ആദ്യം ലവിന്റെ  കാര്യത്തില്‍ തീരുമാനമാക്കിയതിനു ശേഷം മതി കൊടുക്കലുകളൊക്കെ ഇല്ലെങ്കില്‍ ഒരു സുപ്രഭാതത്തില്‍ നമ്മ ഇവളുമാരുടെയൊക്കെ  സഹോദരന്‍ മാരായിപ്പോകുമേ ......

2011, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

പിച്ചും പേയും

ഇളം കാറ്റിന്റെ തലോടലുമേറ്റ് പുഴയുടെ തീരത്ത് ഒരു മീന്കൊത്തിയുടെ എകാഗ്രതയോടുകൂടി ഒരു സാഹിത്യ സൃഷ്ടി നടത്താനായി ഞാനിരുന്നു .മനസ്സില്‍ വ്യക്തവും അവ്യക്തവുമായ പല വിഷയങ്ങളുടെ തന്തുക്കള്‍ അലയടിക്കുകയാണ്‌ .ആകെ ഒരു മൂകത ...എന്താണ് എന്റെ വിഷയം? എങ്ങനെ തുടങ്ങണം ...മനസ്സ് മുഴുവന്‍ ചോദ്യ ചിഹ്നങ്ങള്‍ നിറയുകയാണ്.എന്നാലും ശക്തമായതും അവ്യക്തമയതുമായ ഒരു ബീജം ഉള്ളിലുണ്ട് .പക്ഷെ അതിനെ ഒരു ബീജമാറ്റിമാക്കുന്നതില്‍ ഒരു പക്ഷെ ഞാന്‍ പരാജയപ്പെടുന്നുവോ ?
                     എവിടെയോ ...എങ്ങനെയോ...ഏകാന്തതയുടെ ഉള്‍ മരത്തണലില്‍ നിന്നും എന്‍ മനസ്സ് ഒരു വ്യക്തമായ സാഹിത്യ ബീജത്തെ തേടി  അലയുവാനരംഭിച്ചു .അത് അപ്പുക്കിളിയുറെയും രമണന്റെയും പരീക്കുട്ടിയുടെയും മുന്നിലൂടെ ഒഴുകി ....ഇല്ല ഒന്നുമില്ല ഭൂമിയുടെ വറചട്ടിയില്‍ നിസ്സഹായനായി തളര്ന്നിരിക്കവേ ഒരു പിന്‍വിളി എനിക്കനുഭവപ്പെട്ടു ...അത്...അത് വെറും വിളിയല്ല .സ്നേഹത്താല്‍ ,വാത്സല്യത്താല്‍ നിറഞ്ഞ ഒരു വിളി ."മോനെ ..നീ ക്ഷീനിച്ചുവല്ലേ " ഞാന്‍ തിരിഞ്ഞു നോക്കി .അമ്മ...അമ്മ ഇവിടെ ?.അമ്മ എനിക്ക് ആശ്വാസമായി .അമ്മയുടെ ശബ്ദത്തില്‍ ഒരു ഇടര്‍ച്ച ..വാക്കുകള്‍ക്കു പഴയ ശക്തിയില്ല .ആകെ മെലിഞ്ഞുണങ്ങി ഒരു തളര്‍ന്നു തകര്‍ന്ന ,എന്നാല്‍ സ്നേഹത്തിന്റെ നിറകുടമായ മനസ്സുമായി അമ്മ എന്റെ മുന്നില്‍ .
"എന്റെ പൊന്നുമോനെ നീ അകെ തളര്‍ന്നിരിക്കുന്നു ..എവിടെയാ ഞാനിപ്പോ നിനക്ക് വിശ്രമിക്കനോരിടം തര്യ ,നിനക്ക് വിശ്രമിക്കാന്‍ ഒരു തണല്‍ പോലുമില്ലല്ലോ ഇവിടെ ..."
"അമ്മ കരയുകയാണോ "
"അല്ല മോനെ നിന്റെ അവസ്ഥ അതെനിക്ക് കണ്ടിരിക്കുവാനാവുന്നില്ലെനിക്ക് "
"സാരമില്ല അമ്മാ എന്നെയോര്‍ത്ത് അമ്മയിങ്ങനെ വിഷമിക്കരുത്"
"അതെങ്ങനെ കഴിയും മോനെ മക്കളുടെ സംരക്ഷണം ഒരമ്മയുടെ കടമയല്ലേ ..പക്ഷെ  അത് നിങ്ങള്‍ തന്നെ വേണ്ടാന്നു വെച്ചലാണ് എനിക്ക് വിഷമം.കുറച്ചു കാലം കൂടിയേ എനിക്കിനി ആയുസ്സുള്ളൂ .നീ കാണുന്നില്ലേ എന്റെയീ അവസ്ഥ ...എന്റെ നാഡീ ഞരമ്പുകളെല്ലാം വറ്റി വരണ്ടു തുടങ്ങിയിരിക്കുന്നു ...നിനക്ക് തരാന്‍ ഒരു തുള്ളി മുലപ്പാലുപോലും എനിക്ക് തരാനില്ല്ല മകനെ...ഹരിത വര്‍ണ്ണം ചാലിച്ചെഴുതിയ എന്‍ മേനിയിന്നു കുപ്പകളും വേസ്റ്റുകള്മാല് പൂരിതമായിരിക്കുന്നു .ഞാന്‍ ആര്‍ക്കുവേണ്ടിയാണ് ജീവിക്കുന്നത് ,എന്റെ മക്കള്‍ക്ക്‌ വേണ്ടിയാണു .അവരുടെ സന്തോഷത്തിനും ഐശ്വര്യത്തിനും വേണ്ടി  എന്തു സഹിക്കാനും ഞാന്‍ തയ്യാറാണ് .പക്ഷെ ...പക്ഷെ ...നിങ്ങള്‍ എന്നില്‍ നിന്നും വല്ലാതെ അകന്നു പോയിരിക്കുന്നു .ഈ അമ്മയെ നിങ്ങള്‍ മറന്നു തുടങ്ങിയിരിക്കുന്നു ,എന്നെ വല്ലാതെ കഷ്ടപ്പെടുത്തുന്നു ..ഒറ്റപ്പെടുത്തുന്നു പക്ഷെ അതിലൊന്നും എനിക്ക് ഒരു വിഷമമില്ല .എന്നാല്‍ ഏതൊരു അമ്മയ്ക്കും താങ്ങാനാവാത്ത ഒരു കാര്യമാണ് മക്കള്‍ പോരടി.ഇതൊരു  അമ്മയുടെയും ആഗ്രഹം ഒരുമയോടു സന്തോഷതോടും കൂടി തന്റെ മക്കള്‍ നില്‍ക്കനമെന്നുല്ലതാണ് .എന്നാല്‍ നിങ്ങള്‍ ചെയ്യുന്നതെന്താണ് ?പരസ്പ്പരം വെട്ടിയും കുത്തിയും ജീവിക്കുന്നു,മരിക്കുന്നു.അതും കൂടാതെ മിണ്ടാപ്രാണികലായ സ്വന്തം സഹോദരങ്ങളെ യാതൊരു ദയ ദക്ഷിന്യവുമില്ലാതെ കൊന്നു കൊല വിളിക്കുന്നു .നിങ്ങള്‍ക്കെങ്ങനെ ഇതിനു കഴിയുന്നു ?പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത നീചന്മാരും ക്രൂരന്മാരും സ്വാര്‍ത്ഥന്‍മാരുമായി നിങ്ങള്‍ മാറുന്നു.സ്വന്തം സഹോദരങ്ങളെ കൊല്ലുക ച്ചെ നിങ്ങള്‍ എത്രമാത്രം അധപതിച്ചുപോയിരിക്കുന്നു ഓര്‍ത്തോ എങ്ങനെ പോയാല്‍ എല്ലാം അവസാനിക്കാന്‍ അധികനാളില്ല"
 അമ്മയുടെ മുഖം ചുവന്നു തുടുത്തു കണ്ണുകളില്‍ അഗ്നി ആളിക്കത്തി ശക്തമായ കാറ്റും മഴയും ഇടിയും ഉണ്ടായി ഭൂമി പിളര്‍ന്നു തുടങ്ങി വന്‍ നഗരങ്ങള്‍ കടല്‍ വിഴുങ്ങി സൌധങ്ങള്‍ തകര്‍ന്നിടിഞ്ഞു പ്രാണരക്ഷാര്‍ത്ഥം മനുഷ്യര്‍ പായുന്നു.....നോ ...നോ...എനിക്കിത് താങ്ങാന്‍ കഴിയുന്നില്ല അമ്മയുടെ രൌദ്ര ഭാവം ലോകനാശത്തിലെക്ക് എനിക്കാ മുഖത്തേക്ക് നോക്കാന്‍ കൂടിയവുന്നില്ല ....ഒടുവില്‍ സര്‍വ്വ ശക്തിയുമെടുത്ത് ഞാന്‍ ഓടിച്ചെന്നു ഞാന്‍ ആ കാല്ക്കളില്‍ വീണു പൊട്ടിക്കരഞ്ഞു മാപ്പ്പിരന്നു ...അരുതേ ...അരുതേ ....അമ്മെ മക്കള്‍ മരിച്ചു വീഴുന്നത് കണ്ടില്ലേ സര്‍വ്വം ക്ഷമിക്കുന്ന കോടതിയല്ലേ അമ്മ ..മാപ്പ് തരൂ അമ്മെ മാപ്പ് തരൂ ഞങ്ങളോട് ക്ഷമിക്കൂ         
          ചുടു  കണ്ണീര്‍ എന്റെ ദേഹത്ത് ഉറ്റി വീണു .എല്ലാം ശാന്തതയിലേക്ക് ...ഒരു വാടിയ പൂ പോല്‍ അമ്മ എന്റെ മടിയിലേക്ക്‌ വീണു .അമ്മ നമ്മോട് ക്ഷമിച്ചിരിക്കുന്നു. കരഞ്ഞു തളര്‍ന്നിരിക്കുന്നു അമ്മ "എന്തിനാ മക്കളെ എന്നെക്കൊണ്ടിങ്ങനെ ചെയ്യിക്കുന്നെ ,എനിക്ക് ഇഷ്ടമുണ്ടായിട്ടല്ല പക്ഷെ മക്കള്‍ വഴിതെറ്റി പോകുമ്പോള്‍ ഈ അമ്മയെന്തു ചെയ്യും നിങ്ങള്‍ നിങ്ങളുടെ കടമകള്‍ മറക്കുമ്പോള്‍ തെറ്റുകള്‍ ചെയ്യുമ്പോള്‍ ഒരോര്‍മ പെടുത്തലായി വീണ്ടും ......"അമ്മ എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു നിങ്ങള്‍ വിചാരിച്ചാല്‍ ഈ ലോകത്തെ മാറ്റാന്‍ കഴിയും .ആയുധങ്ങള്‍ എടുത്തു പോരാടുന്ന ഈ ലോകത്തില്‍ നിങ്ങള്‍ അക്ഷരങ്ങളുപയോഗിച്ചു പോരാടണം .ആയുധങ്ങലെക്കള്‍ മൂര്‍ച്ചയുണ്ട്‌ അക്ഷരങ്ങള്‍ക്ക് .  അക്ഷരങ്ങള്‍ക്ക് അഗ്നി പകരൂ .ലോക ശുദ്ധിക്കായ്‌ മനസ്സില്‍ ചാരമിട്ടു മൂടിവെച്ച ആ കനല്‍ പുരത്തെടുകൂ...നല്ലൊരു നാളെക്കായ്‌ പോരാടൂ മക്കളെ ....

2011, സെപ്റ്റംബർ 25, ഞായറാഴ്‌ച

പേക്രോം.... പേക്രോം..

മഴ തകര്‍ത്തുപെയ്യുകയാണ് .ഉമ്മറത്തിരുന്നു മഴ ആസ്വദിക്കുന്നതിനിടയില്‍  ചുറ്റും ഉള്ള ഒന്നും അറിഞ്ഞില്ല . ഒരു ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത് . മഴയുടെ കൂട്ടുകാരന്‍എന്റെ തൊട്ടുമുന്നിലിരിക്കുകയാണ്.പേക്രോം.... പേക്രോം...അത് കരഞ്ഞു .അപ്പോള്‍ മഴ ഒന്നുകൂടെ ശക്തമായി എന്ന് തോന്നി .എന്നോടെന്തോ പറയുന്നത്പോലെ തോന്നി .അതിന്റെ മുഖത്ത്‌ ഒരു ദയനീയഭാവം നിഴലിക്കുന്നുണ്ടായിരുന്നു .വരാന്തയില്‍  വീഴുന്ന മഴത്തുള്ളികള്‍ക്കൊപ്പം അതിന്റെ കണ്ണീരുമുണ്ടെന്നു ഞാന്‍ സംശയിച്ചു .
                       ഒരുപക്ഷെ അത് തന്റെ ഭൂതകാലത്തെ കുറിച്ചു പറയുകയായിരിക്കും .വയലും തോടും ,മലകളും നിറഞ്ഞ ആ കാലത്തെ കുറിച്ച്  . താനും കൂട്ടുകാരും കര്‍ക്കിടക മഴയില്‍ തിമിര്‍ത്ത് ,വയലുകളില്‍ മുങ്ങാം കുഴിയിട്ടതിനെ ,അന്നൊക്കെ അവര്‍ നമ്മുടെ ഉറ്റ തോഴന്മാരായിരുന്നു .എന്നാലിന്നോ ? ലാബുകളില്‍ പഠന വിധേയമായ് പാതി ജീവനാക്കി കീറി മുറിക്കപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ അതിനു കാരണക്കാരായ സ്വാര്‍ത്ഥരായ മനുഷ്യരെ  കുറിച്ചോ മറ്റോ ..
                        ഇന്ന് നമുക്ക് ചുറ്റുമുള്ള സൗകര്യങ്ങള്‍ സൃഷ്ട്ടിക്കുന്ന വിപത്തുകള്‍ എന്നെ ഓര്‍മിപ്പിക്കുന്നത്‌ പോലെ അത് വീണ്ടും കരയുകയാണ് പ്രതികരിക്കാനാവാതെ  ക്രൂരപീഡനങ്ങളുടെ സാക്ഷിയായി കഴിയുന്നവര്‍ ....വിദേശങ്ങളിലേക്ക് കയറ്റപ്പെടുന്നവര്‍ .ക്രൂരതയുടെ നിഴലില്‍ ..വംശ ഭീഷണിയില്‍ ഇന്നും തേങ്ങുകയാണ് അതിജീവനത്തിനായി ,
പേക്രോം.... പേക്രോം..

2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

മധുരമീ പ്രണയം ...

നിനക്കായി മാത്രം ഞാന്‍ തുറന്നിട്ടുവല്ലോ 
എന്‍ മനസ്സിന്റെ പൂന്തോപ്പിന്‍ ജാലകങ്ങള്‍ 
വര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയ പൂന്തോപ്പില്‍ 
നിനക്കായി മാത്രം ഞാന്‍ കാത്തിരുന്നു .
ഒരു നാള്‍ നീയൊരു ശലഭമായ് വരും 
എന്‍ മനസ്സിന്റെ പൂന്തോപ്പില്‍ മധു നുകരും 

എന്‍ മനസ്സിന്റെ പ്രണയകോണില്‍ 
നീ കൊളുത്തിയ പ്രണയാഗ്നി 
അണയാതെ സൂക്ഷിച്ചു ഞാന്‍ കാലങ്ങളില്‍
പ്രിയേ നിനക്കായി മാത്രം ഞാന്‍ കാത്തിരുന്നു .


വിധിയുടെ ക്രൂരമാം കൊടുംവേനലില്‍ പ്രിയേ 
എരിഞ്ഞു പോയി എന്‍ മനസ്സിന്റെ പൂന്തോപ് 
എന്‍ മനസിന്റെ പൂന്തോപ്പ്‌ 
പറന്നകന്നുവല്ലോ നീ മറ്റൊരു പൂന്തോപ്പില്‍
പൂതേടി മധു നുകരാന്‍ പ്രിയേ മധു നുകരാന്‍
മറന്നുവോ പ്രിയേ നീ നമ്മുടെ പൂക്കാലം
മനസിഇന്റെ പൂന്തോപ്പിന്‍ വര്‍ണ്ണത്തിന്‍ പൂക്കാലം...


ഈറനണിഞ്ഞ വഴിയിലൂടെ നിന്‍ പാദങ്ങള്‍ തേടി ഞാന്‍ അലയവേ
ഒരു ക്ഷണിക നേരത്തില്‍ ഞാനറിഞ്ഞു നിന്‍ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയെന്ന്‍
 വിടരാത്ത മോഹങ്ങള്‍ പൂക്കാത്ത സ്വപ്‌നങ്ങള്‍
എന്‍ മനസിലെ പൂക്കാലം ഇനിയോര്‍മയോ പ്രിയേ ഇനിയോര്‍മയോ..


നീറുന്ന കണ്ണീര്‍ കളത്തില്‍ ഒരു കാര്മേഘാമായവള്‍തന്‍
ഓര്‍മകള്‍ പേമാരിയായ് പെയ്തിറങ്ങവേ ഒലിച്ചു പോയി എന്‍ പ്രണയ സ്വപ്‌നങ്ങള്‍


കാലങ്ങള്‍ മായ്ക്കാത്ത മുറിവുകളുണ്ടോ പ്രിയേ 
കാലങ്ങള്‍ മായ്ക്കാത്ത ഓര്‍മകളുണ്ടോ പ്രിയേ
ഓര്‍മതന്‍ പുസ്തക താളുകള്‍ മറിയുമ്പോള്‍ നിന്‍ 
ഓര്‍മ്മകള്‍ പ്രണയത്തിന്‍ നൊമ്പരങ്ങള്‍
ഒരു പൊന്മയില്‍ പീലിയായി വിളങ്ങിടുന്നു

2011, സെപ്റ്റംബർ 18, ഞായറാഴ്‌ച

KRA ഓണപൂക്കള മത്സരം



മല്ലൂര്‍ പൂക്കളം

മല്ലൂര്‍ പൂക്കളം

മല്ലൂര്‍ പൂക്കളം ഒന്നാം സ്ഥാനം

ഭാനു പൂക്കളം  രണ്ടാം സ്ഥാനം


PAARTICIPANT

PARTICIPANT


PAARTICIPANT

രവീന്ദ്രന്‍ പൂക്കളം മൂന്നാം സ്ഥാനം 
ഓണ വിഭവങ്ങള്‍ 

PAARTICIPANT

2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

അച്ഛന്മാര്‍ നികൃഷ്ട ജീവികളോ?

 അന്ന് മുതല്‍ അവള്‍ അച്ഛനെ സസൂഷ്മം നിരീക്ഷിക്കാന്‍ തുടങ്ങി .അന്നേവരെ കാണാത്ത കുഴപ്പങ്ങള്‍ അവള്‍ക്കു അയാളില്‍ തോന്നിത്തുടങ്ങി .അവളുടെ സംശയങ്ങള്‍ കൂടിക്കൂടി വന്നു .ഒരു ദിവസം വൈകുന്നേരം അയാള്‍ മകളെ വിളിച്ചു തോളില്‍ കൈയ്യിട്ടു ചില കാര്യങ്ങള്‍ ചോദിയ്ക്കാന്‍ തുടങ്ങവേ ,പെട്ടന്നവള്‍ കൈ തട്ടിമാറ്റിക്കൊണ്ട് പറഞ്ഞു"ദേഹത്ത് തൊട്ടുള്ള വര്‍ത്തമാനമൊന്നും വേണ്ട അതെനിക്കിഷ്ടമല്ല" സ്നേഹ സമ്പന്നനായ ആ അച്ഛന്‍ ഞെട്ടിതരിച്ചു പോയി .തകര്‍ന്ന മനസുമായി അയാള്‍ ഉമ്മറപ്പടിയിലിരുന്നു . കുറച്ചു നേരത്തെ മൌനത്തിനു ശേഷം അയാള്‍ പറഞ്ഞു "ക്ഷമിക് മോളെ ഈ അച്ഛനോട് നീ ക്ഷമിക്ക് നീ വലുതായ വിവരം അച്ഛനോര്ത്തില്ല,ഒരച്ചനെന്നും മക്കള്‍ ചെറിയ കുട്ടികള്‍ തന്നെയാ പക്ഷെ ...മറന്നു പോയി ഞാന്‍ ..."അയാളുടെ വാക്കുകള്‍ ഇടറി കണ്ണുകളില്‍ നിന്നും ചുടു അശ്രുക്കള്‍ ഒഴുകി ...
           മാറുന്ന സമൂഹം ,സ്വന്തം അച്ഛനെ പോലും വിശ്വസിക്കാന്‍  എന്ന് പെണ്‍കുട്ടികള്‍ തയ്യാറാകുന്നില്ല .സ്നേഹ  സമ്പന്നമായ ഒരു കുടുംബം നശിച്ചത് മാധ്യമങ്ങളുടെ കൊട്ടിഖോഷങ്ങള്‍ കൊണ്ടാണ് .എല്ലാ അച്ഛന്‍മാരും കമഭ്രാന്തന്മാരാണോ ? മക്കളെ അവര്‍ അങ്ങനെയാണോ നോക്കിക്കാണുന്നത് ? ആണെന്ന് തോന്നും മാധ്യമങ്ങള്‍ വീക്ഷിക്കുമ്പോള്‍ . കേവലം രണ്ടോ മൂന്നോ ഇത്തരം സംഭവങ്ങളെ കൊട്ടിഘോഷിച് പത്രത്തിന്റെ സര്‍ക്കുലേഷന്‍ കൂട്ടാന്‍ പൊടിപ്പും തൊങ്ങലും വച്ചു വാര്‍ത്തകള്‍ സൃഷ്ടിക്കുമ്പോള്‍ തകരുന്നത് ദൃഡമായ ,പവിത്രമാര്‍ന്ന സ്നേഹബന്ധങ്ങളാണ് .കേരളത്തിലെ സകല അച്ഛന്മാരും കമഭ്രാന്തന്മാരനെന്ന ധാരണ ഇവര്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ വരുത്തുന്നു .അതിനാല്‍ തന്നെ ഇന്ന് പല പെണ്‍കുട്ടികളും പേടിച് സ്വന്തം  അച്ഛനെ  കാണാന്‍ പോയിട്ട് അടുത്തുകൂടി വരെ വരുന്നില്ല .അച്ഛന്മാരെന്താ നികൃഷ്ട ജീവികളാണോ ? വെറും കച്ചവടക്കന്നുകളുമായി ഇറങ്ങുന്ന ഇവരോട് അച്ഛന്‍ -മകള്‍ തീവ്ര ബന്ധത്തിന്റെ കാര്യം പറഞ്ഞിട്ടെന്തു കാര്യം! കഴുകാനായി അവര്‍ സ്നേഹബന്ധങ്ങളെ കൊത്തി കീറുകയാണ്‌.
                 ഇത്രയേറെ നല്ല കാര്യങ്ങള്‍ എവിടെ നടക്കുന്നു .അവയൊന്നും പ്രധാനമായി റിപ്പോര്‍ട്ട് ചെയ്യാതെ വെറും നെഗറ്റീവ് ആയ വാര്‍ത്തകള്ക്കെന്തിനനിവര്‍ ഇത്ര പ്രാധാന്യം കൊടുക്കുന്നത് ?
സ്വന്തം നേട്ടങ്ങള്‍ക്ക്‌ വേണ്ടിയോ? അപ്പോള്‍ സമൂഹ സേവനമല്ലെ ഇവരുടെ ലക്‌ഷ്യം ?അത് വെറും  മറ മാത്രം അല്ലെ !പത്രങ്ങളിലും ടിവി സീരിയലുകളിലും കാണുന്നപോലെയാണോ നമ്മുടെ ജീവിതം ? അമ്മായി അമ്മ മരുമകള്‍ക്ക് വിഷം കൊടുക്കുന്നു,അച്ഛന്‍ മകളെ പീഡിപ്പിക്കുന്നു ,ഒരു ഭാഗത്ത്‌ കുടുംബത്തിലെല്ലാര്‍ക്കുക്കും അവിഹിത ബന്ധം ഇതൊക്കെയാണ് ഇന്ന് സീരിയലുകളില്‍ .ഇങ്ങനെയാണ് നമ്മുടെസമൂഹം എന്ന് നിങ്ങള്ക്ക് തോന്നുനുണ്ടോ? 5 -10 % വിഭാഗം അങ്ങേനെയയിക്കൊട എന്നില്ല . എന്ന് വിചാരിച് മുഴുവന്‍ സമൂഹത്തെയും താറടിച്ചു കാണിക്കണോ? 
                    പ്രതികരണ ശേഷി നഷ്ടപ്പെട്ട സമൂഹത്തിലാണല്ലോ ജീവിക്കേണ്ടി വന്നത് എന്നോര്‍ക്കുമ്പോള്‍ ലജ്ജയും മാനക്കേടും കൊണ്ട് തലയുയാര്‍ത്താന്‍ കഴിയുന്നില്ലെനിക്ക് .ഒരു കൂട്ടം കുത്തക മുതലാളി മാരുടെ വെറും അടിമകളായി ചുരുങ്ങിപ്പോകുന്നു നമ്മുടെ ജീവിതം.തെളിക്കുന്ന വഴിയെ നടക്കുക എന്നത് മാത്രമായി മാറി നമ്മുടെ കര്‍ത്തവ്യം .ഹാ കഷ്ടം...ഹാ കഷ്ടം...കളിയുഗവിളയാട്ടം

2011, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

തണുപ്പ്‌

      നല്ല തണുപ്പുള്ള രാത്രി ,ജോ തന്റെ വീടിലേക്ക്‌ വിറകുമായി വരികയായിരുന്നു.അപ്പോഴാണവന്‍ ആ കാഴ്ച കണ്ടത് ഒരു മനുഷ്യന്‍ തണുത്തു വിറങ്ങലിച്ചു വഴിയരികില്‍ കിടക്കുന്നു.അവന്‍ ഓടിച്ചെന്നു അയാളെ താങ്ങിയെടുത്ത് തന്റെ കൈയ്യിലുണ്ടായിരുന്ന കമ്പിളി പുതപ്പിച്ചു വീടിലേക്ക്‌ കൊണ്ട് പോയി.അയാളെ തീക്കൂമ്പാരത്തിനടുട്ത് ഇരുത്തി ."വിശക്കുന്നു മോനെ വല്ലതും തരുമോ"അയാള്‍ ചോദിച്ചു.അവന്‍ അയാള്‍ക്ക് നല്ല ചൂടുള്ള കഞ്ഞിയും പയറും നല്‍കി .അയാള്‍  അത് ആര്‍ത്തിയോടെ കഴിച്ചു."നിങ്ങളുടെ പേരെന്താ ?".
"പേരില്ല "
അവന്‍ ഒന്നും മിണ്ടിയില്ല .അയാള്‍ അവിടെ മൊത്തം പരതുകയായിരുന്നു .
"ഉം എന്താ "
 "ഒന്നുമില്ല മോനെ കിടക്കാനെവിടെയാ ?"
  "ദാ അവിടെ  കിടന്നോ,ആട്ടെ നിങ്ങളുടെ തോഴിലെന്താ ?"
"ഭിക്ഷാടനം"അയാള്‍ ആ മൂലയ്ക്ക് പോയി കിടന്നു .
പിറ്റേന്ന് രാവിലെ അയാള്‍ പുറത്തേക്കിറങ്ങിയപ്പോള്‍ അവന്‍ ചോദിച്ചു
 "ഭിക്ഷാടനം മതിയാക്കിക്കൂടെ,നല്ലാരോഗ്യമുണ്ടല്ലോ പണിയെടുത്തു ജീവിച്ചു കൂടെ ? എങ്ങനെ നാട്ടുകാരുടെ ശാപവും പേറി നടക്കണോ ?"
 അയാള്‍ ഒന്നും മിണ്ടിയില്ല ,ഒരു നോട്ടം അവനെ നോക്കി അയാള്‍ ഒന്ന് പുഞ്ചിരിച്ചു കൊണ്ട്  തിരിച്ചു  നടന്നു ഒരു നന്ദി വാക്ക് പോലും പറയാതെ....
 



2011, ഓഗസ്റ്റ് 28, ഞായറാഴ്‌ച

സിനിമ

പ്രിയപ്പെട്ട സുഹൃത്തുക്കളെ സന്തോഷപൂര്‍വ്വം മല്ലൂര്‍ക്കാരന്‍ അവതരിപ്പിക്കുന്നു പറയേണ്ടതെങ്ങിനെ

2011, ഓഗസ്റ്റ് 20, ശനിയാഴ്‌ച

മരണമണി

ഒരുപാട് തിരക്കിട്ടാണ് അന്നയാള്‍ വീട്ടില്‍ നിന്നിറങ്ങിയത് .ഫോണില്‍ കാര്യമായി   ആരോടൊക്കെയോ സംസാരിച്ചുകൊണ്ട് ബൈക്കില്‍ കയറവേ 6 വയസുള്ള മകന്‍ ഓടി വന്നു പറഞ്ഞു ."ഡാഡി  വണ്ടി ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് ടീച്ചര്‍ പറഞ്ഞിട്ടുണ്ട്" ."പോട്ടെടാ കുട്ടൂസാ ഡാഡിക്ക് ഒരു പാട് തിരക്കില്ലേ ആട്ടെ കുട്ടൂസനെന്താ ഡാടീ കൊണ്ടുവരേണ്ടേ ?
'."പളുങ്ക് ഗോട്ടികള്‍ ,നല്ല രസമാ അവ കാണാന്‍ "."ശരി കൊണ്ട് വരാട്ടോ ഡാഡി പോട്ടെ "ശരി ടാറ്റാ ...".ടൌണിലെ ഒരു ഷോപ്പില്‍ നിന്നും അയാള്‍ ഒരു പേയ്ക്ക് പളുങ്ക് ഗോട്ടികള്‍ വാങ്ങി കമ്പിനിയിലേക്ക് പുറപ്പെട്ടു.ഇടയ്ക്ക് കീശയിലെ ഫോണ്‍ തുരു തുരാന്നു മുഴങ്ങി .ഫോണ്‍ അറ്റണ്ട് ചെയ്ത് അയാള്‍ കവലയിലേക്കു കടന്നു .സംസാരം മുറുകവേ ആ വളവില്‍ വെച്ചയാള്‍ തിരക്കില്ലാത്ത ലോകത്തിലേക്ക്‌ യാത്രയായി ,മകന് കൊടുക്കാനായി വച്ച പളുങ്കുഗോട്ടികള്‍ അയാള്‍ക്ക് അലങ്കാരമായി. അപ്പോഴും റോഡില്‍ക്കിടന്നു ആ മരണമണി മുഴങ്ങുന്നുണ്ടായിരുന്നു ....മറ്റൊരാള്‍ക്കുവേണ്ടി ...

2011, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

"മാറ്റങ്ങള്‍ "

കാലങ്ങള്‍ മാറുന്നു കോലങ്ങള്‍ മാറുന്നു
കാഴ്ചകള്‍ കണ്ണിന്നു കണ്ണീരുമാകുന്നു
ഗ്രാമത്തിന്‍ സ്വച്ഛത എങ്ങോ പോയി മറഞ്ഞു 
പാടങ്ങള്‍ തോടുകള്‍ മണ്ണിലടിഞ്ഞു  പോയി 
കോണ്‍ക്രീറ്റു സൗധങ്ങള്‍ മണ്ണിലടിഞ്ഞു പോയി
മാമലക്കൂട്ടവും നാണിച്ചോളിക്കവേ 
കാടുകള്‍ മേടുകള്‍ കാട്ടറുകള്‍ പോലും 
കൊത്തിവെച്ചീടുന്ന ഓര്‍മ്മകള്‍ മാത്രം 
മാനവര്‍ തന്നുടെ ക്രൂരകരങ്ങളില്‍ 
ഭൂമിയും പ്രാണനായി കേഴുന്നു ......
അമ്മയാം ഭൂമിയെ നന്മയാം ഭൂമിയെ
നാശത്തിലേക്ക് നയിക്കരുതെ ...
നാശത്തിലേക്ക് നയിക്കരുതെ........

2011, ഓഗസ്റ്റ് 14, ഞായറാഴ്‌ച

ജയ് ഹിന്ദ്‌

അതെ ആ സുദിനം ആഗതമായിരിക്കുന്നു.ഓഗസ്റ്റ്‌ 15 സ്വാതന്ത്ര്യ  ദിനം .ഇതൊരു  ഓര്‍മ്മപ്പെടുത്തലാണ് നമ്മുക്ക് പുതിയൊരു പുലരി സമ്മാനിച്ച ,ബ്രിട്ടീഷ്‌ ആധിപത്യത്തിന് മുകളില്‍ ചോരവീഴ്ത്തി നമ്മുടെ നാടിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച അനേകം ധീര ദേശാഭിമനികളെ സ്മരിക്കാനും പ്രണാമിക്കാനും ഉള്ള ദിനം.നാം ഒരിക്കലും മറക്കാന്‍ പാടില്ല ആ കാലം ....
നവ ഭാരത ശില്പികളെ ...പാരതന്ത്ര്യത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ ധീരരേ നിങ്ങള്ക്ക് പ്രണാമം 

നവ ഭാരതത്തിന്റെ ജയഗീതം ഉയരട്ടെ ...

2011, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

പ്രണയം

പറയൂ നിന്റെ മനസ്സിന്റെ മൗനം
അറിയാന്‍ കൊതിക്കാന്‍ വേഴാമ്പലാണ് ഞാന്‍ 
അറിയുംപോഴകലുന്ന മഴമാരിയാണ് നീ 
അകതാരില്‍ പ്രണയം വിരിയിച്ച പെണ്മണി 
എരിതീയില്‍ വിരിയുന്ന മലര്‍വാടിയായി ഞാന്‍
മഴ കാത്തു കഴിയുന്ന കരിനിഴല്‍ പാടമായ്
ഇനിയും തുറക്കാത്ത ജാലക ചില്ലമേല്‍ 
നീ കാത്തു നില്‍പ്പതു എന്നെയല്ലോ 
നിന്‍ മനം തേടിയുഴറുന്നത് എനിക്കായല്ലോ
നിന്‍ കണ്മുനകളില്‍ എന്‍ ചിത്രമെഴുതുമ്പോള്‍ 
അറിയുന്നു ഞാന്‍ നിന്റെ നൊമ്പരങ്ങള്‍ ...

[മല്ലുവിന് വേണ്ടി വിശ്വജിത് എഴുതിയ കവിത ]

ചില കാഴ്ചകള്‍

പതിവ് പോലെ കലാപരിപാടികള്‍ ആരംഭിച്ചു .ഇത്തവണ ഭാര്യാ മര്‍ദ്ധനമാണ് ആദ്യമുറ .അയാള്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ധിക്കുകയാണ്.തുടര്‍ന്ന് ചട്ടിയും കലവും പൊളിക്കല്‍ ,തെറിയഭിഷേകം തുടങ്ങി ഒടുവില്‍ ഇല്ലാത്ത ബോധം കൂടി പോകുന്നവരെ കലാപരിപാടികള്‍ തുടര്‍ന്നു.അയല്‍ വീടുകളുടെ വാതിലുകള്‍ തുറക്കപ്പെട്ടില്ല .അവളുടെ രോദനം കേള്‍ക്കാന്‍ ആരുമില്ലേ? രണ്ടു മൂന്നു തവണ അയല്‍ക്കാര്‍ ഇടപെട്ടതാണ്. പക്ഷെ അയാളുടെ വാക്കുകള്‍ക്കു മുന്നില്‍ ഗത്യന്തരമില്ലാതെ മടങ്ങേണ്ടി വന്നു."ഞാന്‍ കുടിക്കും പാട്ടുപാടും ഇവളെ  അടിക്കും തൊഴിക്കും എനിക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യും .ഇതൊക്കെ ചോദിയ്ക്കാന്‍ നിങ്ങളാരാ?നിന്റെയൊന്നും മറ്റവളുമാരുടെ കൈയ്യില്‍ നിന്നോന്നുമല്ലല്ലോ വാങ്ങി കുടിക്കുന്നത് ,ഒരു നായിന്റെ മോനും എന്നോട് ചോദിയ്ക്കാന്‍ ഇനിയിങ്ങോട്ടുവന്നെക്കരുത് നാറികള്‍ പ്ഫൂ !ഇതിനാലും ഇതൊരു സ്ഥിരം കലാപരിപാടിയായതിനാലും ആരും ഇടപെടാറില്ല ,പെട്ടാല്‍ നാറും .
     അടുത്ത വീടുകളിലെ അടുക്കള പണിയെടുത്താണ് അവള്‍ കുടുംബം പോറ്റുന്നത്.കിട്ടുന്ന കാശ് മുഴുവനും അയാള്‍ കുടിച്ചു തീര്‍ക്കും .ഉപദ്രവമാല്ലാതെ  മറ്റൊന്നും അയാളുടെ കൈയില്‍ നിന്നും അവള്‍ക്കു പ്രതീക്ഷിക്കനുണ്ടായിരുന്നില്ല.പലവട്ടം അവള്‍ ആത്മഹത്യക്ക് തുനിഞ്ഞതാണ് 
പക്ഷെ അപ്പോഴൊക്കെ തന്റെ പിഞ്ചു മകളുടെ മുഖം അവളുടെ              
മനസ്സില്‍തെളിഞ്ഞു വരും .മകള്‍ക്ക് വേണ്ടിയാനവള്‍ ജീവിക്കുന്നത് .മകളുടെ മുകളില്‍ ഒരു പാട് സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ടവള്‍ക്ക് 
    
       പതിവ് പോലെ അയാള്‍ രാവിലെ വഴക്കിട്ടിറങ്ങിപ്പോയി .അവള്‍ തന്റെവീട്ടുജോലിക്കും പോയി .നാടിനെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ട്  ആ വാര്‍ത്ത കാട്ടുതീ പോലെ നാട്ടിലെങ്ങും പടര്‍ന്നു ."കള്ളുഷാപ്പില്‍ വിഷമധ്യ ദുരന്തം 18 പേര്‍ മരിച്ചു."അവളുടെ ഉള്ളൊന്നു കാളി .ഓടിക്കിതച്ചു അവിടെയെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു,അയാളും വെള്ള പുതച്ചിരുന്നു .മരണത്തിന്റെ നേര്‍ത്ത സ്പര്‍ശം അവളെ തഴുകിക്കൊണ്ട് പോയി.എങ്ങും തേങ്ങലുകളും അലമുറകളും മാത്രം .അവളാകെ മരവിച്ചു പോയിരുന്നു .കണ്ണില്‍നിന്നും വീണ അശ്രുക്കള്‍ തുടച്ചു മാറ്റി അവള്‍ തിരിച്ചു നടന്നു "നാടിനും വീടിനും ഉപകരമില്ലത്തയാല്‍ ,കുടിക്കാനായി ജനിച്ചവന്‍ കുടിക്കാനായി മരിച്ചവന്‍ "അവളുടെ കാലൊച്ചകള്‍ അകന്നകന്നു പോയി...

2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

സ്വാമി അയ്യപ്പന്‍ സിന്ദാബാദ്‌ !!!!!
അങ്ങനെ ഞമ്മള് വാക്കുപാലിച്ചു . ഞമ്മളുടെ കവിത നിങ്ങള് വായിച്ചാ ...."ഒരു പനിനീര്‍ പുഞ്ചിരി " എങ്ങനുണ്ട് ?നിങ്ങള് പരീന്ന്.നിങ്ങളാണ് നമ്മള പ്രചോദനം .ആ നിക്കട്ട് നമുക്ക് കാര്യത്തിലേക്കുവരാം "സ്വാമി അയ്യപ്പന്‍ സിന്ദാബാദ്‌ " ഇതിലൂടെ ഞമ്മള് ഒരു വിപ്ലവം സൃഷ്ടിക്കാന്‍ പോവാണ്‌ എന്താ നിങ്ങള് തയ്യാറാണോ ?ഈ കഥ പറഞ്ഞാല് ചിലപ്പോ ഞമ്മള് ഈ എഴുത്തുകുത്ത് പരിപാടി തന്നെ പൂട്ടിപോയേക്കാം.ഏതായാലും പറഞ്ഞേക്കാം .ഞമ്മക്ക് പേടിയില്ല .നിങ്ങള് കൂട്ടിനുണ്ടല്ലോ!!!
               അതായത് നമ്മളെ കമ്യുനിസ്ട്ടുകാര്ക്കിടയിലാണ് കഥ നടക്കുന്നത് .അവര്‍ക്ക് ഈ അമ്പലത്തില്‍ പോക്കൊക്കെ നിഷിദ്ദമാണല്ലോ ? അങ്ങനെയല്ലേ ?ആട്ടെ ഇരിക്കട്ടെ ഒരിക്കല് കുറച്ചു കമ്യുനിസ്ട്ടുകാര്‍ക്ക്  ശബരിമലയില് പോകാന്‍ ഭയങ്കര താല്പര്യമായി .എന്ത് ചെയ്യാന്‍ കമ്യുനിസ്റ്റ്  അല്ലേ  അങ്ങനെ അങ്ങ് അമ്പലത്തില്‍ പോവാന്‍ പറ്റുവോ ?. ഏതായാലും ആരുമറിയാതെ താടിയും മുടിയുമൊക്കെ വച്ച് പോവാന്‍  തീരുമാനിച്ചു . അങ്ങനെ ഞമ്മടെ കൂട്ടര് പമ്പയിലെത്തി കുളിച്ചു .ഇബിലീസ് പാപങ്ങളൊക്കെ  തീര്‍ത്ത് മല കയറാന്‍ തുടങ്ങി. ശരണം വിളിക്കാനൊന്നും ഞമ്മളുടെ കമ്യുനിസ്ട്ടിനു അറിയില്ലല്ലോ?അത് കൊണ്ട് മിണ്ടാതെ തൊള്ള തുറക്കാതെയാണ് പോക്ക് .എന്റെ കാട്ട് മുത്തപ്പാ പെട്ടന്നു ഇടിത്തീവീണ  പോലൊരു ചോദ്യം "അല്ല സ്വാമികളെ നിങ്ങളെന്താ ശരണം വിളിക്കാത്തെ ? മല കയറുമ്പോള്‍ ശരണം വിളിച്ചേ കയറാവു ".ആഹഹാ !!എല്ലാം പോയില്ലേ കുടുങ്ങിയില്ലേ ഞമ്മടെ കൂട്ടര്! സിന്ദാബാദ്‌...സിന്ദാബാദ്‌..എന്നല്ലാതെ എന്ത് കോപ്പാണ് അറിയുക ?ശരണം വിളിക്കാതെ രക്ഷയില്ല അതൊട്ടും അറിയുകയുമില്ല ആകെ പുലിവാലായി .എന്നാല്‍ കൂട്ടത്തില്‍ ഒരു കൊശവന്റെ(നേതാവാണോ ?)  തലയില്‍ വെളിച്ചം കത്തി .മൂപ്പര് തുടങ്ങി ഒടുക്കത്തെ ശരണം വിളി 
                  "അങ്ങനെതന്നെ അങ്ങനെതന്നെ 
                    ശരണം എങ്കില്‍ ശരണം തന്നെ 
                    ശരണം നമുക്കൊരു പുത്തരിയല്ല
                    സ്വാമി അയ്യപ്പന്‍ സിന്ദാബാദ്‌ !!!"
ആഹഹ !!! എന്തൊരു ശരണം വിളി ഇതുപോലൊരു ശരണം വിളി ലോകത്ത് ആരെങ്കിലും വിളിച്ചിട്ടുണ്ടോ? എന്നാലും എന്റെ തമ്പുരാനേ ഒരു വിളിക്ക് രണ്ടു പക്ഷികളെ അല്ലേ മൂപ്പര് കൈക്കിലാക്കിയത്.ഒന്ന് ശരണം വിളിയുമായി രണ്ടു പാര്‍ട്ടിയില്‍ ലോകമറിയുന്ന ഒരു സഖാവുമായി "  സ്വാമി അയ്യപ്പന്‍" എല്ലാം  കലിയുഗവിളയാട്ടം ...സംഭവബഹുലം .. 

2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

panineer punchiri

അന്നാദ്യമായ്‌ ഞാന്‍ 
നിന്നെയറിയവെ 
ഒരു പുഞ്ചിരി നീയെനിക്കു തന്നു ,
ആ പുഞ്ചിരി എന്‍ മനസ്സില്‍ 
മണിമുത്തുകളായി പൊഴിഞ്ഞു ,
പൂത്തിരിപോലെ നിറഞ്ഞു ,
എന്‍ മനം നിറയെ നിന്‍
 ഓര്‍മ്മകള്‍ പൂക്കവേ ....
നിന്നിലെ സ്നേഹത്തെയറിയാന്‍ 
കൊതിക്കുന്ന വേഴാമ്പലായി ഞാന്‍
അരിയുംബോഴകലുന്ന മഴമാരിയാണ്‌ നീ ...
എന്നില്‍ നിന്നെങ്ങോ പരന്നകന്നീടുന്നു .
കാലമാം കരിനിഴല്‍ പുഞ്ചിരി മായിക്കവേ
കാത്തിരിപ്പിന്‍ കാലമിന്നെന്നെ തേടവേ 
നിന്‍ തുവല്‍ സ്പര്‍ശത്തിനായി
ഞാന്‍ കാത്തിരിക്കവേ 
എങ്ങുനിന്നോ വന്ന സുവര്‍ണ്ണ പക്ഷിയായി 
സ്നേഹമെന്ന സാക്ഷി എന്നെ തേടിയെത്തി 
വീണ്ടുമാനാദം എന്നിലലിയവേ
തരിശായി കിടന്ന എന്‍ ഹൃദയത്തെ 
തന്ത്രികളാല്‍ തട്ടിയുണര്‍ത്തവെ 
മഞ്ഞുപോം പുഞ്ചിരി തിരികെ ലഭിക്കവേ 
എന്‍ ഹൃദയത്തില്‍ കൂട് കൂട്ടി നീ ...
സ്നേഹമാം അഖില സാരമൂഴിയില്‍ 
നമ്മലോന്നായലിയവേ
സ്വപ്‌നങ്ങള്‍ ചിറകുവചുയരവേ
ഞാനറിഞ്ഞു  നമ്മുടെ സ്നേഹത്തിനാഴം 
എന്ന് നീ എന്‍ ചരെയായി പാടവേ 
ആ .. സ്പര്‍ശമറീയവേ
എന്‍ മനം നിറയെ ആ ..
പനിനീര്‍ പുഞ്ചിരി നിറയുന്നു 
ആ..പനിനീര്‍ പുഞ്ചിരി നിറയുന്നു .





എന്റെ മലയാളി ദൈവങ്ങളെ അങ്ങനെ ഞമ്മളും തുടങ്ങി ഒരു ബ്ലോഗ്‌ .എന്താ കോയ ഞമ്മക്ക് തുടങ്ങിക്കൂടെടോ? എന്നാ ശരി ഞമ്മള വക ഒരു പാട്ടായാലോ ? നിക്ക് അടുത്ത പോസ്റ്റ്‌ ഞമ്മള്‍ പാട്ടാക്കും കേട്ടാ.എന്താനുപ്പ ആ ഇംഗ്ലീഷ്കാര്‍ പറയുന്നമാരി നോക്കിയിരുന്നു കാണാം...ലലല ല്ല ലലല ,.......